मेरा भारत महान!
My India is Great!
india.gov.in

ഭ്രാന്തൻ

Thursday, December 2, 2010


കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചയാളെ നാട്ടുകാർ പിടികൂടി മാനസീകരോഗാശുപത്രിയിൽ എൽപ്പിച്ചു.

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്‌.........

Monday, November 15, 2010


ഒരു കിലോ മുളകുപൊടി വാങ്ങിയ വീട്ടമ്മയ്ക്ക്‌ ആദായവകുപ്പിന്റെ നോട്ടിസ്‌

"ധന സ്രോതസ്‌ അറിയിക്കണമെന്ന്"

ധനവാൻ.........

Thursday, November 4, 2010


ധനാകർഷണയന്ത്രം വാങ്ങാനെത്തിയ ആൾ ജ്യോത്സനൊട്‌ തിരക്കി"ഇതു കൊണ്ട്‌ ധനവാനായ ഒരാളെ കാണിച്ചുതരാമോ"
ജ്യോത്സൻ സ്വന്തം നെഞ്ചിലേക്ക്‌ വിരൽ ചൂണ്ടി

രാമയണം വായിക്കാത്ത കിളികൾ

Wednesday, October 13, 2010


രാമായണം എഴുതി കഴിഞ്ഞതിനാൽ വേടൻ ഇണപക്ഷികളിലൊന്നിനെ അമ്പെയ്ത്‌ വീഴ്ത്തിയില്ല.
രാമയണം വായിക്കാത്തതിനാൽ പക്ഷികളിലൊന്ന് വേടന്റെ പേരെഴുതിവച്ച്‌ അമ്പിന്റെ അഗ്രത്തിലേക്ക്‌ പറന്ന് വീണ് ആത്മഹത്യ ചെയ്തു.

ആ ചിരിയുടെ രഹസ്യം.........

Monday, October 4, 2010


മിഴികളിൽ പ്രണയമെഴുതിയിട്ടും ഞാൻ സ്നേഹിച്ചത്‌ ആ നിരയൊത്ത മുല്ലമൊട്ടിൻ ചിരിയായിരുന്നു.ആദ്യ രാവിൻ ലഹരിയിൽ ഞാനാചിരിയുടെ രഹസ്യം ആരാഞ്ഞു.
അതിൽ വലിയ രഹസ്യമൊന്നും ഇല്ലെന്ന് പറഞ്ഞവൾ മുകൾ നിരയിലെ പല്ലുകൾ പുറത്തെടുത്തു.

CBI എഴുതാത്ത കുറിപ്പ്‌

Friday, September 24, 2010


ആ കൊലപാതകത്തിന്‌ സാക്ഷികൾ ഏറെയായിരുന്നു.അതുകൊണ്ട്‌ തന്നെ അയാൾക്ക്‌ വധ ശിക്ഷയും ഉറപ്പാണെന്നറിഞ്ഞാണയാൾ വലിയൊരു ക്രിമിനൽ വക്കീലിനെ സമിപിച്ചത്‌. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ആശ്വാസത്തൊടെ വക്കീലിനെ വിളിച്ച്‌ സേവനം ആവിശ്യമില്ലെന്നറിയിച്ചു.കാരണം ആ കേസ്‌ CBI ഏറ്റെടുത്തിരുന്നു.

കബന്ധങ്ങള്‍

Saturday, July 31, 2010


പതിവു പോലെ കാലത്തുതന്നെ അയാള്‍ ജോലിക്കു പോയി.തിരിച്ചുവന്ന് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അറിയുന്നത്
കഴുത്തിനു മീതെ ശിരസ്സ് അറ്റുപോയിരിക്കുന്നു.

ലോണ്‍

Tuesday, July 20, 2010


വളരെ അത്യാവിശ്യമായത് കൊണ്ടാണ് അയാള്‍ ബാങ്ക് ലോണിനപേക്ഷിച്ചത്.പിന്നെ ബാങ്കില്‍ കയറിയിറങ്ങി നടക്കലായി അയാളുടെ പ്രധാന ജോലി.അങ്ങിനെയൊരു നാള്‍ ബാങ്കില്‍ നിന്ന് നിറയെ പണമടങ്ങിയ ബാഗ് അയാള്‍ക്ക്‌ കിട്ടി.സത്യസന്ധനായ അയാള്‍ ഉടനെ മാനേജരെ ഏല്‍പ്പിച്ചു.പിറ്റേ ദിവസം ബാങ്കില്‍ നിന്നും അയാള്‍ക്കൊരു അറിയിപ്പ് കിട്ടി"താങ്കള്‍ക്ക് ലോണ്‍ അത്യാവിശ്യമില്ലെന്നു ബാങ്കിന് ബോധ്യപെട്ടതിനാല്‍ അപേക്ഷ നിരസിക്കുന്നു.

പഴമ

Saturday, July 10, 2010


അയാള്‍ കയറി വരുമ്പോള്‍ കണ്ടത് അമ്മ അമ്മിയില്‍ അരക്കുന്നതാണ്.വീട്ടില്‍ മുന്നുതരം മിക്സിയുണ്ടായിട്ടും......അയാള്‍ ചൂടായി അപ്പോള്‍ അമ്മ പറഞ്ഞു"നിന്റെഛന്‍ പണ്ട് സീലോണില്‍ നിന്ന് എത്ര പാല്‍ കുപ്പികള്‍ കൊണ്ട്‌ വന്നിരുന്നു എന്നിട്ടും ഞാന്‍ നിനക്ക് തന്നിരുന്നത് മുലപാലായിരുന്നില്ലേ"

മാജിക്ക്

Sunday, July 4, 2010


പെണ്‍കുട്ടിയെ അപ്രത്യക്ഷമാക്കമെന്നു അവകാശപ്പെട്ട മജിഷ്യന്റെ ആദ്യ ഐറ്റം തുടങ്ങിയപ്പോള്‍ കാണികള്‍ തന്നെ അപ്രത്യക്ഷരായി

കഥ

Wednesday, June 23, 2010














മുത്തശ്ശന്‍ പ്രണയമെഴുതിയത് താമരയിലയിലായിരുന്നു. അച്ഛന്‍ പ്രണയം ഇന്‍ലന്റിലെഴുതി. ഞാന്‍ പ്രണയം SMS ചെയ്തു. മകന്‍ പ്രണയം ഈമെയിലില്‍ അയച്ചു. അവന്റെ മകന് പ്രണയമുണ്ടാകുമോ, അതിന് ലിപിയുണ്ടാകുമോ?

മണ്ണിന്റെ മണം.

അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെതായി അധികം കൃതികളില്ലാത്തത് സാഹിത്യകാരനെ അസ്വസ്ഥനാക്കി. വിയര്‍പ്പിന്റെ മണമുള്ള കൃതികളുടെ അഭാവം താന്‍ നികത്തും.അനന്തരം അയാള്‍ നെറ്റിയിലെ വിയര്‍പ്പ് വിരല്‍കൊണ്ട്‌ വടിച്ചു കളഞ്ഞശേഷം AC ഓണ്‍ ചെയ്ത് എഴുതാനിരുന്നു.

ശകുന്തള വിയര്‍ത്തു.





അക്ഷര തൃതിയ ദിനത്തില്‍ ദുഷ്യന്തന്‍ വാങ്ങിയ 916 മുദ്ര മോതിരം നഷ്ടപെട്ടിരിക്കുന്നു.അവസാനം വനിതാ കമ്മിഷന്‍ ഇടപെട്ടു ഇപ്പോള്‍ DNA ഫലം അറിയാന്‍ കാത്തിരിക്കുകയാണ് ഭയത്തോടെ ദുഷ്യന്തന്‍ (ശകുന്തളയും)

വേതാളം പറഞ്ഞ (പുതിയ) കഥ

Wednesday, June 2, 2010



ഈ മാന്ദ്യകാലത്തൊരു സന്ധ്യയില്‍ റബ്ബറൈസ്ഡ് റോഡിലൂടെ വേതാളത്തെയും പുറകിലിരുത്തി വിക്രമാദിത്യന്‍
പാഞ്ഞു പോകവേ വേതാളം ഉത്തരമില്ലാത്ത തന്റെ കഥ പുറത്തെടുക്കുന്നു.
"ഒരാള്‍ക്ക് തന്റെ മകളില്‍ തന്നെ കുട്ടിയുണ്ടായാല്‍ ആ കുട്ടി അയാളെ എന്ത് വിളിക്കും"
ഒരു നിമിഷം പോലും വൈകിക്കാതെ വിക്രമാദിത്യന്‍ മറുപടി പറഞ്ഞു.
"നായ"

ഒരു (പുതിയ) മുത്തശ്ശി കഥ


പഴയ കഥയിലെ മുയലിനെ സിംഹം വിണ്ടും പിടികൂടി, മുയല്‍ പഴയ സുത്രം വിണ്ടും ആവര്‍ത്തിച്ചു. ആഴമുള്ള കിണറ്റിലെ ചന്ദ്രന്റെ പ്രതിബിംബം കാണിച്ചുകൊണ്ട് മുയല്‍ പറഞ്ഞു."നല്ല രുചിയുള്ള അപ്പമാണ് വേഗം ചാടിക്കോ"സിംഹം മുയലിന്റെ ചെവിയില്‍ പിടിച്ചു കൊണ്ടലറി"എടാ ചന്ദ്രനില്‍ വെള്ളം കണ്ടു പിടിച്ച ഈ കാലത്ത് വെള്ളത്തില്‍ ചന്ദ്രനെ കാണിചെന്നെ പറ്റിക്കുന്നോടാ.........."

കള്ളന്‍



ഒരു വിലാസം ചോദിക്കാനാണ് പെണ്‍കുട്ടിയുടെ അരികെ ബൈക്ക് നിറുത്തിയത് അവളാകട്ടെ മാല പൊട്ടിച്ചു കൈയ്യില്‍ തന്ന ശേഷം ഓടി മറഞ്ഞു.

വിദ്യാരംഭം

കുട്ടുകാരന്റെ തലയറുത്ത് വിരല്‍ ചോരയില്‍ മുക്കി കുട്ടിയെഴുതി
"ഹരിശ്രി ഗണപതായ നമ"

ഭ്രാന്തന്‍ സ്വപ്നങ്ങള്‍

Saturday, May 29, 2010

(ഭ്രാന്തനു്‌ എന്തും പറയാം,
ഭ്രാന്തനെയും)
ഉന്മാദം ഒരു കല്ലായ്
എന്റെ മുന്‍പെ നടന്നു
എന്തിനെന്നു്‌ ചോദിക്കാതെ പറഞു.
ഞാന്‍ താഴെക്ക്‌ ഉരുളുമ്പൊള്‍
നീ കൈകൊട്ടി ചിരിക്കണം.
താഴ്‌വാരത്ത് നിന്നു്‌
മുകളിലേക്ക് നോക്കി
വിശേഷിച്ചൊന്നുമില്ല
നീലാവ്രുത വാനിലെ
ശ്വേത മുകിലുകളല്ലാതെ.
കൂര്‍ത്ത കല്ലുകള്‍
പാദതലത്തില്‍ ഏണിയായി.
കാല്‍ വിരലുകളീല്‍
പൊടിഞ്ഞ ചൊര ശിലകളില്‍
വഴി നടന്നവനെ കുറിച്ച്
ചരിത്രമായി.
ഭൂമി ഒരൊ ചുവടും
താണു കൊണ്ടിരുന്നു.
താഴത്തെ കാഴ്ചകള്‍ക്കും
കണ്ണൂകള്‍ക്കും ഇടയില്‍
പുക ഒരാവരണം പൊലെ.
മുകളില്‍ ഗര്‍ഭാശയത്തില്‍
തന്നെ മരിച്ച പുഴയുടെ
അവശേഷിച്ച അടയാളത്തിലെക്ക്
നെറ്റിയില്‍ നിന്നിറ്റു വീഴുന്ന
സ്വേദ കണങ്ങള്‍.
പൊട്ടിചിരിക്കാന്‍ തോന്നി
ഇല്ല സമയമായില്ല
മുന്‍ വിധി വിലക്കുന്നു.
പെട്ടന്ന് പോക്കുവെയിലേറ്റ
തലയിലൊരു കൊള്ളിയാന്‍
മിന്നുന്നു, ഭ്രാന്തരുത്
താഴെ മനുഷ്യരുണ്ട്.
രുധിര ഗന്ധവുമായി
ചുരം കയറിയ കാറ്റിന്‌
വെട്ടെറ്റവന്റെ നിലവിളി.
പൊട്ടി ചിരിക്കുന്നു കല്ലുകള്‍
ഞാന്‍ ഭ്രാന്തനത്രെ!
ചിരി നഷ്ടപെട്ടവന്‍
ചരിത്രം തിരസ്കരിച്ചവന്‍.
എനിക്കിപ്പൊള്‍
മേലേ നീലാമ്പരമില്ല
താഴെ ഹരിതമില്ല
ദൂരെ ഹരിജമില്ല.
തിരിച്ചിറങ്ങേണ്ടിയിരിക്കുന്നു
മലയില്‍ നിന്ന്
മനസ്സില്‍ നിന്ന്
ഐതിഹ്യപെരുമകള്‍ തീര്‍ത്ത
ജീര്‍ണിച്ച

ടി
കെ
ട്ടി
ലൂ
ടെ -------------------

ഇനിയും അവസാനിക്കാത്ത സ്വപ്നങ്ങള്‍

രാത്രികയുടെ
സ്വകാര്യതയില്‍
സുഷിപ്തിയിലെ
നിമിഷാന്തരങ്ങളില്‍
ഓര്‍മതൂവല്‍
നിരത്തിയിട്ട

മനസ്സില്‍ നിന്ന്

ഒരു സ്വപ്നം വിരിഞ്ഞിറങ്ങും.
പക്ഷികള്‍ മരിക്കാന്‍
ചേക്കേറും മരങ്ങളില്‍
തളിരിലകള്‍ കാറ്റിലാടുന്ന
ലാവയൊഴുകും സാനുക്കളില്‍
നിലാവു കനലായ് ഏരിയുന്ന
പൊള്ളുന്ന നിശീഥത്തില്‍
കിനാവിന്റെ വിരല്‍
തുമ്പില്‍ തൂങ്ങി
കാഴ്ചകള്‍ കാണാം.
വഴിയരുകിലെ
നീര്‍ചാലുകളില്‍
പ്രതിക്ഷകള്‍ നിറച്ച
കടലാസു തോണിയുടെ
അമരക്കാരനായിരുന്ന
ബാല്യങ്ങള്‍.
കരളില്‍ പ്രണയം
പച്ച കുത്തിയ
കഔമാരങ്ങള്‍.
ചുള്ളിക്കാടിന്‍
കവിതകള്‍
താളത്തില്‍ പാടിയ
ക്ഷുഭിത യൌവനങ്ങള്‍.
ഉമിനീരുണ്ഞ്ഞിയ
തലയിണക്കരുകില്‍
വിരല്‍ സ്പര്‍ശം,
നേരം പുലരുകയാകണം
തുറന്ന ജാലക പാളിയില്‍
മൌനിയായ കിളിക്കുമപ്പുറം
സ്വപ്നമല്ല,
നക്ഷത്ര വേശ്യാലത്തില്‍
മകളെ തിരക്കുന്ന വ്റ്ദ്ധനുണ്ട്

നമ്മള്‍

കൂട്ടുകാരാ
ഒരു നേര്‍കാഴ്ചക്ക് വേണ്ടി
താങ്കളുടെ കണ്ണടയൊന്നു
കടം തരിക.
ശേഷം,
ഉറച്ച കാല്‍ വെപ്പിനായ്
പാദുകവും.
വളഞ്ഞ നട്ടെല്ലു നിവര്‍ത്തി
നേത്ര പഥങ്ങള്‍
താണ്ടാന്‍
ഊന്നു വടിയും.
പിന്നെ.....
പിന്നെ....
സ്നേഹമെന്തെന്നറി്‌യാന്‍
ആ ഹ്റ്ദയവും കൂടെ
********************************

പുഴക്കാലം


പുഴയെ നിങ്ങള്‍
ഇഷ്ട പെടുന്നുവെങ്കില്‍
ഇത്രയും ഓര്‍ക്കുക.
കരയിലിരുന്നു കാല്‍
വെള്ളത്തിലെക്കിട്ടാല്‍
പുഴ,വിരലോളങ്ങളാല്‍
കാല്‍ വെള്ളയില്‍
ഇക്കിളിയിട്ട ശേഷം
അറിയാത്ത ഭാവത്തില്‍
ഒഴുകി നിങ്ങും.
ഒഴുക്കിലെക്കൊന്നു
സുക്ഷിച്ചു നോക്കിയാല്‍
കരയാണോ പുഴയാണോ
ഒഴുകുന്നതെന്നറിയാതെ
നാം വിസ്മയിക്കും .
ചിലപ്പോള്‍ പുഴ,
ദേശാടന കിളികളുടെ
ചിറകൊച്ചക്ക് കാതോര്‍ത്ത്
നിശ്ചലമായി കിടക്കും.
ചാറ്റല്‍ മഴയില്‍
ചിരിക്കും,
വര്‍ഷക്കാറ്റില്‍
കരയും.
ചാരിത്രം മീന്‍
കൊത്തിയെദുക്കപെട്ട
കന്യകമാരുടെ ജഡതോണിയില്‍
വിശപ്പിനക്കരയിലേക്ക്
യാത്ര പോകുന്ന
കാക്കളുടെ
കലഹങ്ങള്‍ക്കൊപ്പം
ചേരും.
ഒടുവിലൊരു
ചുണ്ടക്കാരന്റെ
കൊളുത്തില്‍ ഒരു
ഇരയായി പിടക്കും.
ഇനിയും
പുഴയെ നിങ്ങള്‍
ഇഷ്ടപെടുന്നുവെങ്കില്‍
ഇതത്രയും
മറക്കുക.

മഴക്കാലത്തെ കാമുകി


മഴക്കാലം
എപ്പോഴും എന്റെ
കാമുകിയെ പോലെ.
കറുത്ത
മേഘപഥങ്ങളില്‍
ഒഴുകി നടക്കുന്ന
ജലമുകിലുകള്‍
അവളുടെ
ഉച്ഛാസത്തിന്റെ
നേര്‍ത്ത ചൂടില്‍
വെന്തുരുകി നീരാകും.
ആലസ്യത്തിനിടയില്‍
രോമ കൂപങ്ങളിലൂടെ
ഊറി വരുന്ന
വിയര്‍പ്പു
കണങ്ങള്‍ പോലെ.
നിശ്വാസം
മദമിളകിയ
വര്‍ഷക്കാറ്റിന്റെ
നനഞ്ഞ കൈകളായി
വാരിപ്പുണരും.
പിന്നെ
വരള്‍ച്ചയില്‍
വീണ്ടുകീറിയ
ഭുമിയുടെ
പുതുനാമ്പൊളിപ്പിച്ച
ഗര്‍ഭ പാത്രത്തിലേക്ക്‌
മഴ
തു
ള്ളി
യാ
യി
.
.
.
.
.
.