Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

ഭ്രാന്തന്‍ സ്വപ്നങ്ങള്‍

Saturday, May 29, 2010

(ഭ്രാന്തനു്‌ എന്തും പറയാം,
ഭ്രാന്തനെയും)
ഉന്മാദം ഒരു കല്ലായ്
എന്റെ മുന്‍പെ നടന്നു
എന്തിനെന്നു്‌ ചോദിക്കാതെ പറഞു.
ഞാന്‍ താഴെക്ക്‌ ഉരുളുമ്പൊള്‍
നീ കൈകൊട്ടി ചിരിക്കണം.
താഴ്‌വാരത്ത് നിന്നു്‌
മുകളിലേക്ക് നോക്കി
വിശേഷിച്ചൊന്നുമില്ല
നീലാവ്രുത വാനിലെ
ശ്വേത മുകിലുകളല്ലാതെ.
കൂര്‍ത്ത കല്ലുകള്‍
പാദതലത്തില്‍ ഏണിയായി.
കാല്‍ വിരലുകളീല്‍
പൊടിഞ്ഞ ചൊര ശിലകളില്‍
വഴി നടന്നവനെ കുറിച്ച്
ചരിത്രമായി.
ഭൂമി ഒരൊ ചുവടും
താണു കൊണ്ടിരുന്നു.
താഴത്തെ കാഴ്ചകള്‍ക്കും
കണ്ണൂകള്‍ക്കും ഇടയില്‍
പുക ഒരാവരണം പൊലെ.
മുകളില്‍ ഗര്‍ഭാശയത്തില്‍
തന്നെ മരിച്ച പുഴയുടെ
അവശേഷിച്ച അടയാളത്തിലെക്ക്
നെറ്റിയില്‍ നിന്നിറ്റു വീഴുന്ന
സ്വേദ കണങ്ങള്‍.
പൊട്ടിചിരിക്കാന്‍ തോന്നി
ഇല്ല സമയമായില്ല
മുന്‍ വിധി വിലക്കുന്നു.
പെട്ടന്ന് പോക്കുവെയിലേറ്റ
തലയിലൊരു കൊള്ളിയാന്‍
മിന്നുന്നു, ഭ്രാന്തരുത്
താഴെ മനുഷ്യരുണ്ട്.
രുധിര ഗന്ധവുമായി
ചുരം കയറിയ കാറ്റിന്‌
വെട്ടെറ്റവന്റെ നിലവിളി.
പൊട്ടി ചിരിക്കുന്നു കല്ലുകള്‍
ഞാന്‍ ഭ്രാന്തനത്രെ!
ചിരി നഷ്ടപെട്ടവന്‍
ചരിത്രം തിരസ്കരിച്ചവന്‍.
എനിക്കിപ്പൊള്‍
മേലേ നീലാമ്പരമില്ല
താഴെ ഹരിതമില്ല
ദൂരെ ഹരിജമില്ല.
തിരിച്ചിറങ്ങേണ്ടിയിരിക്കുന്നു
മലയില്‍ നിന്ന്
മനസ്സില്‍ നിന്ന്
ഐതിഹ്യപെരുമകള്‍ തീര്‍ത്ത
ജീര്‍ണിച്ച

ടി
കെ
ട്ടി
ലൂ
ടെ -------------------

ഇനിയും അവസാനിക്കാത്ത സ്വപ്നങ്ങള്‍

രാത്രികയുടെ
സ്വകാര്യതയില്‍
സുഷിപ്തിയിലെ
നിമിഷാന്തരങ്ങളില്‍
ഓര്‍മതൂവല്‍
നിരത്തിയിട്ട

മനസ്സില്‍ നിന്ന്

ഒരു സ്വപ്നം വിരിഞ്ഞിറങ്ങും.
പക്ഷികള്‍ മരിക്കാന്‍
ചേക്കേറും മരങ്ങളില്‍
തളിരിലകള്‍ കാറ്റിലാടുന്ന
ലാവയൊഴുകും സാനുക്കളില്‍
നിലാവു കനലായ് ഏരിയുന്ന
പൊള്ളുന്ന നിശീഥത്തില്‍
കിനാവിന്റെ വിരല്‍
തുമ്പില്‍ തൂങ്ങി
കാഴ്ചകള്‍ കാണാം.
വഴിയരുകിലെ
നീര്‍ചാലുകളില്‍
പ്രതിക്ഷകള്‍ നിറച്ച
കടലാസു തോണിയുടെ
അമരക്കാരനായിരുന്ന
ബാല്യങ്ങള്‍.
കരളില്‍ പ്രണയം
പച്ച കുത്തിയ
കഔമാരങ്ങള്‍.
ചുള്ളിക്കാടിന്‍
കവിതകള്‍
താളത്തില്‍ പാടിയ
ക്ഷുഭിത യൌവനങ്ങള്‍.
ഉമിനീരുണ്ഞ്ഞിയ
തലയിണക്കരുകില്‍
വിരല്‍ സ്പര്‍ശം,
നേരം പുലരുകയാകണം
തുറന്ന ജാലക പാളിയില്‍
മൌനിയായ കിളിക്കുമപ്പുറം
സ്വപ്നമല്ല,
നക്ഷത്ര വേശ്യാലത്തില്‍
മകളെ തിരക്കുന്ന വ്റ്ദ്ധനുണ്ട്

നമ്മള്‍

കൂട്ടുകാരാ
ഒരു നേര്‍കാഴ്ചക്ക് വേണ്ടി
താങ്കളുടെ കണ്ണടയൊന്നു
കടം തരിക.
ശേഷം,
ഉറച്ച കാല്‍ വെപ്പിനായ്
പാദുകവും.
വളഞ്ഞ നട്ടെല്ലു നിവര്‍ത്തി
നേത്ര പഥങ്ങള്‍
താണ്ടാന്‍
ഊന്നു വടിയും.
പിന്നെ.....
പിന്നെ....
സ്നേഹമെന്തെന്നറി്‌യാന്‍
ആ ഹ്റ്ദയവും കൂടെ
********************************

പുഴക്കാലം


പുഴയെ നിങ്ങള്‍
ഇഷ്ട പെടുന്നുവെങ്കില്‍
ഇത്രയും ഓര്‍ക്കുക.
കരയിലിരുന്നു കാല്‍
വെള്ളത്തിലെക്കിട്ടാല്‍
പുഴ,വിരലോളങ്ങളാല്‍
കാല്‍ വെള്ളയില്‍
ഇക്കിളിയിട്ട ശേഷം
അറിയാത്ത ഭാവത്തില്‍
ഒഴുകി നിങ്ങും.
ഒഴുക്കിലെക്കൊന്നു
സുക്ഷിച്ചു നോക്കിയാല്‍
കരയാണോ പുഴയാണോ
ഒഴുകുന്നതെന്നറിയാതെ
നാം വിസ്മയിക്കും .
ചിലപ്പോള്‍ പുഴ,
ദേശാടന കിളികളുടെ
ചിറകൊച്ചക്ക് കാതോര്‍ത്ത്
നിശ്ചലമായി കിടക്കും.
ചാറ്റല്‍ മഴയില്‍
ചിരിക്കും,
വര്‍ഷക്കാറ്റില്‍
കരയും.
ചാരിത്രം മീന്‍
കൊത്തിയെദുക്കപെട്ട
കന്യകമാരുടെ ജഡതോണിയില്‍
വിശപ്പിനക്കരയിലേക്ക്
യാത്ര പോകുന്ന
കാക്കളുടെ
കലഹങ്ങള്‍ക്കൊപ്പം
ചേരും.
ഒടുവിലൊരു
ചുണ്ടക്കാരന്റെ
കൊളുത്തില്‍ ഒരു
ഇരയായി പിടക്കും.
ഇനിയും
പുഴയെ നിങ്ങള്‍
ഇഷ്ടപെടുന്നുവെങ്കില്‍
ഇതത്രയും
മറക്കുക.

മഴക്കാലത്തെ കാമുകി


മഴക്കാലം
എപ്പോഴും എന്റെ
കാമുകിയെ പോലെ.
കറുത്ത
മേഘപഥങ്ങളില്‍
ഒഴുകി നടക്കുന്ന
ജലമുകിലുകള്‍
അവളുടെ
ഉച്ഛാസത്തിന്റെ
നേര്‍ത്ത ചൂടില്‍
വെന്തുരുകി നീരാകും.
ആലസ്യത്തിനിടയില്‍
രോമ കൂപങ്ങളിലൂടെ
ഊറി വരുന്ന
വിയര്‍പ്പു
കണങ്ങള്‍ പോലെ.
നിശ്വാസം
മദമിളകിയ
വര്‍ഷക്കാറ്റിന്റെ
നനഞ്ഞ കൈകളായി
വാരിപ്പുണരും.
പിന്നെ
വരള്‍ച്ചയില്‍
വീണ്ടുകീറിയ
ഭുമിയുടെ
പുതുനാമ്പൊളിപ്പിച്ച
ഗര്‍ഭ പാത്രത്തിലേക്ക്‌
മഴ
തു
ള്ളി
യാ
യി
.
.
.
.
.
.